2024 ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽവരുകയാണ്. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) 1860, ക്രിമിനൽ നടപടിക്രമം (സി.ആർ.പി.സി) 1898, ഇന്ത്യൻ തെളിവ് നിയമം (ഐ.ഇ.എ) 1872 എന്നിവ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എസ്.എസ്) 2023, ഭാരതീയ സാക്ഷ്യ അഥീനിയം (ബി.എസ്.എ) 2023 എന്നീ പേരുകൾ സ്വീകരിച്ച് നിർദിഷ്ട ഭേദഗതികളോടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമങ്ങൾ പൗരാവശങ്ങളെ ലംഘിക്കാനും ഹനിക്കാനും പോലീസ് രാജിന് വഴിവെക്കുന്നതുമാണെന്ന് സുപ്രീം കോടതിയുടെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറും സുപ്രീം കോടതി അഡ്വക്കേറ്റും നിയമ വിദഗ്ദനുമായ ഡോ. മോഹൻ ഗോപാൽ എഴുതുന്നു.